ചര്‍വണപ്പശ

ചര്‍വണപ്പശ

ചവച്ചുതളര്‍ന്ന് നീയിട്ടുപോയ

ഒരു പശത്തുണ്ട്‌ നിലംപറ്റി-

ക്കിടന്നത്‌ ഒരു കെണിപോല-

ല്ലോ എന്നെ കുടുക്കുന്നു.

ചീമണം പരത്താതെ,

നിനക്കാഞ്ഞൊരിടം പൂകി

എന്നെ മുന്നറിയിക്കാതല്ലോ

സ്വയം പകുത്താ,ത്തുണ്ട്‌

പാതിയെന്നിലും പാതി നിലത്തുമായ്‌

നേര്‍ത്തിഴകള്‍ വലിച്ചെന്നെ തൊടുന്നു.

നിന്‍ ജഠരാഗ്നിയില്‍ ജ്വലിക്കേണ്ടു-

മെന്തോ വേവാതെയുണ്ടതില്‍,

വായ്ക്കകം തന്നെ പ്രയാണം

തീര്‍ന്നതിന്‍ വിങ്ങലും.

ഒരു അഭിപ്രായം ഇടൂ