പ്രേ,മരം,ഗം

പ്രേ,മരം,ഗം

ഒരുകാലത്ത്‌ പ്രണയം

മരംചുറ്റിക്കഴിഞ്ഞിരുന്നു.

പൂമഴയും പൂമെത്തയും

ഒരുക്കിലും അരുതായ്മകള്‍

വിലക്കി പ്രണയത്തിണ്റ്റെ

മാംസചാര്‍ച്ചകളെ മരം മെരുക്കി.

പ്രേമസാഫല്യം കാല്‍പനികമായ

മരംമുറിക്കലായിരുന്നു-

തമ്മില്‍ താങ്ങായും തണലായും

ഭവിക്കാം എന്നുറപ്പിന്‍മേല്‍.

ഇന്നത്തെ പ്രണയപാഠങ്ങളില്‍

മരത്തിണ്റ്റെ നിഴല്‍വീഴ്ചയില്ല.

അതാകാം എനിക്കുണ്ടായിരുന്ന

പ്രണയത്തെ, മധുരോര്‍മ്മകളെ

ഇളമയുടെ ചാപല്യമെന്നു

വിളിച്ചു ഞാനെറിയുന്നത്‌;

പഴയ പ്രേമരംഗങ്ങളില്‍

കമിതാക്കള്‍ മരക്കീഴിലും

പുല്‍പ്പുറത്തും വലംവയ്ക്കുന്നത്‌

പരിഹാസത്തോടളക്കുന്നതും.

ഒരു അഭിപ്രായം ഇടൂ